• ഈശോ പ്രസംഗിച്ചുകൊണ്ടും ജനങ്ങ ളെ പഠിപ്പിച്ചുകൊണ്ടും ചുറ്റി സഞ്ച രിച്ചു. പിതാവായ ദൈവത്തിന്‍റെ
    സ്നേഹത്തെക്കുറിച്ച് ഈശോ ജനങ്ങ ളോടു പ്രസംഗിച്ചു. ഈശോ പറഞ്ഞു:
     
    "സമയം പൂര്‍ത്തിയായി, ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍." (മര്‍ക്കോസ് 1:15)
     
    പിതാവായ ദൈവം ഈശോയിലൂടെ നമുക്കു നല്‍കിയ രക്ഷ യുടെ വാര്‍ത്തയാണ സുവിശേഷം.നല്ല വാര്‍ത്ത
    എന്നാണ് സുവിശേഷം എന്ന വാക്കിന്‍റെ അര്‍ത്ഥം.
     
    ഈശോ സുവിശേഷം പ്രസംഗിക്കുക മാത്രമല്ല ചെയ്തത്. അവിടുന്ന്രോഗികളെസുഖപ്പെടുത്തി
    വിശക്കുന്നവര്‍ക്ക ്ആഹാരം നല്‍കി. മരിച്ചവരെ ഉയിര്‍പ്പിച്ചു.
     
    ഈശോയില്‍ വിശ്വസിച്ച് അവിടുത്തെ അനുഗമിച്ചവരാണ് ഈശോയുടെ ശിഷ്യന്മാര്‍. തന്‍റെ ദൗത്യം തുടരുന്നതിനായി ഈശോ ശിഷ്യന്മാരില്‍നിന്നു ചിലരെ തെരഞ്ഞെ ടുത്തു. ഇവരാണ് 12 ശ്ലീഹന്മാര്‍.

     

     

     

    ഈശോയുടെ 12 ശ്ലീഹന്മാര്‍

    ഹല്‍പൈയുടെപുത്രന്‍
    യാക്കോബ്
    തോമാ
    തദേവൂസ്
    ശിമയോന്‍
    യൂദാസ്കറിയോത്ത
    ബര്‍ത്തലോമിയോ
    മത്തായി
    പീലിപ്പോസ്
    അന്ത്രയോസ്
    യോഹന്നാന്‍
    യാക്കോബ്
    പത്രോസ്
     
    ഈശോയുടെ ശിഷ്യന്മാര്‍ എല്ലാവരും സാധാരണക്കാര്‍
    ആയിരുന്നു. അവര്‍ എല്ലാം ഉപേക്ഷിച്ച് ഈശോയുടെകൂടെ
    നടന്നു. ഈശോയുടെ വാക്കുകള്‍ ശ്രദ്ധിച്ചുകേട്ടു. അവിടുന്ന്
    ചെയ്ത പ്രവൃത്തികള്‍ കു.
    മൂന്നുവര്‍ഷക്കാലം അവര്‍
    ഈശോയോടൊപ്പം കഴിഞ്ഞു.
     
    ഈശോ ശിഷ്യന്മാര്‍ക്ക്
     ഒരു കല്പന നല്‍കി:
    "സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നുവെന്ന് പ്രസംഗിക്കുവിന്‍.
    രോഗികളെ സുഖപ്പെടുത്തുകയും മരിച്ചവരെ
    ഉയിര്‍പ്പിക്കുകയും കുഷ്ഠരോഗികളെ ശുദ്ധരാക്കുകയും
    പിശാചുക്കളെ ബഹിഷ്കരിക്കുകയും ചെയ്യുവിന്‍."(മത്തായി 10:7-8)
     
    ഈശോയുടെ ഈ കല്പനയനുസരിച്ച് അവന്‍ വിവിധ
    ഗ്രാമങ്ങ ളില്‍ ചുറ്റിനടന്ന് ദൈവരാജ്യം സമീപിച്ചിരിക്കുന്നുവെന്ന്
    പ്രസംഗിച്ചു.
     
    ക്രിസ്ത്യാനികളായ നമ്മളും ഈശോയുടെ ശിഷ്യരാണ്.
    ഈശോയുടെ സുവിശേഷം മറ്റുള്ളവരെ അറിയിക്കുവാന്‍
    നമ്മളും കടപ്പെട്ടവരാണ്. നമ്മുടെ ജീവിതം വഴി
    മറ്റുള്ളവര്‍ക്ക്

     ഈശോയെ കാണിച്ചുകൊടുക്കാം.
     

     

    നമുക്ക ു  പ്രാര്‍ത്ഥിക്കാം

     

    ഞങ്ങളുടെ പിതാവായ ദൈവമേ.
    സുവിശേഷം അനുസരിച്ചു ജീവിക്കുവാന്‍
    ഞങ്ങളെ അനുഗ്രഹിക്കണമേ.
     
     

    ശ്ലീഹന്മാരുടെ പേരെഴുതി പദസൂര്യന്‍ പൂര്‍ത്തിയാക്കുക

    പത്രോസ്
     

    നമുക്ക്  അനുകരിക്കാം

     
    ഈശോയുടെ സുവിശേഷം അറിയിച്ച മാര്‍തോമ്മാശ്ലീഹായെ
    പോലെ ഞാനും ഈശോയുടെ സ്നേഹത്തെക്കുറിച്ച്
    എന്‍റെ കൂട്ടുകാരോടു പറയും.
    ഈശോയും ശിഷ്യന്മാരും