•  
     
                             
    ഇവന്‍ എന്‍റെ പ്രിയപുത്രന്‍! ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു.
     
    ഈശോ നസ്രത്ത് എന്ന പട്ടണത്തില്‍ അമ്മയായ മറിയത്തോടും വളര്‍ത്തുപിതാവായ യൗസേപ്പിനോടുമൊപ്പം ജീവിച്ചു. ഈശോയ്ക്ക് മുപ്പത് വയസ് പ്രായമായപ്പോള്‍ പ്രവാചകനായ സ്നാപകയോഹന്നാന്‍ മാനസാന്തരത്തിന്‍റെ സന്ദേശം പ്രസംഗിച്ചുകൊു
    കടന്നുവന്നു. അദ്ദേഹം ഒട്ടകരോമം കൊുള്ള വസ്ത്രം ധരിച്ചിരുന്നു. അരയില്‍ തോല്‍പട്ട ചുറ്റിയിരുന്നു. വെട്ടുക്കിളിയും കാട്ടുതേനുമായിരുന്നു അദ്ദേഹത്തിന്‍റെ ഭക്ഷ ണം. അദ്ദേഹം യോര്‍ദ്ദാന്‍ നദിയില്‍
    വച്ച് മാനസാന്തരത്തിന്‍റെ മാമ്മോദീസ നല്‍കിയിരുന്നു.
     
    ഒരു ദിവസം ഈശോ നസ്രത്തില്‍നിന്നു വന്ന് യോര്‍ദ്ദാനില്‍വച്ച് സ്നാപകയോഹന്നാനില്‍നിന്നു മാമ്മോദീസാ സ്വീകരിച്ചു.ഈശോ വെള്ളത്തില്‍നിന്നു കയറിയപ്പോള്‍ സ്വര്‍ഗത്തില്‍ നിന്ന് പരിശുദ്ധാത്മാവ് പ്രാവിന്‍റെ രൂപത്തില്‍ ഈശോയുടെ മേല്‍ ഇറങ്ങിവന്നു. അപ്പോള്‍ സ്വര്‍ഗത്തില്‍ നിന്ന് പിതാവായ ദൈവത്തിന്‍റെ ശബ്ദം മുഴങ്ങി.
     
     

    "ഇവന്‍ എന്‍റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു."(മത്തായി 3:17)
     
    ഇതുവഴി തന്‍റെ പ്രിയപുത്രനാണ് ഈശോയെന്ന് പിതാവായ ദൈവം വെളിപ്പെടുത്തി.
     
    ഈശോയുടെ മാമ്മോദീസായുടെ അനുസ്മരണമാണ് ജനുവരി 6-ാം തീയതി സഭ ആചരിക്കുന്ന
    ദനഹാത്തിരുനാള്‍.
     
    നമ്മളും മാമ്മോദീസാ വഴി ദൈവമക്കളായിത്തീര്‍ന്നവരാണ്. ദൈവമക്ക ളായി നാം ജീവിക്ക ണം.

    നമുക്കു പാടാം

     

    സ്നാപകനില്‍നിന്നാസുദിനേ
    മാമ്മോദീസാ കൈക്കൊണ്ടാ,
    ദൈവസുതാ മമരാജാവേ
    ഞങ്ങ ള്‍ നിന്നെ നമിക്കുന്നു.
    മാമ്മോദീസാ വഴി നമ്മെ
    ദൈവികമക്ക ള്‍ ആക്കിയൊരാ
    ദൈവപിതാവിന്‍ സ്നേഹത്തെ
    മന്നില്‍ വാഴ്ത്തിപ്പാടീടാം.
     
     

    നമുക്ക ു പ്രാര്‍ത്ഥിക്കാം

     

     
    ഇവന്‍ എന്‍റെ പ്രിയപുത്രനാകുന്നുവെന്ന്
    പിതാവില്‍ നിന്നു സാക്ഷ്യം ലഭിച്ച മിശിഹായേ,
    കര്‍ത്താവും ദൈവവുമായി നിന്നെ
    ഏറ്റുപറയുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ.
     
     
    പരിശുദ്ധാത്മാവ് പ്രാവിന്‍റെ രൂപത്തില്‍
    ഈശോയുടെ മേല്‍ ഇറങ്ങ ിവന്നു.
     
    താഴെക്കെ ാടുത്തിരിക്ക ു
    ന്ന ചിത്രത്തിന് നിറം കൊടുക്ക ുക.
     

     

    ദൈവവചനം പൂര്‍ത്തിയാക്ക ുക

     
    ഇവന്‍ എന്‍റെ .............................................................
    ഇവനില്‍ ഞാന്‍.........................................................
     
    (പ്രിയപുത്രന്‍, പ്രസാദിച്ചിരിക്ക ുന്നു)
     
     

     

     

    നിങ്ങ ള്‍ക്ക റിയാമോ?

    അപ്പച്ചനോടും അമ്മച്ചിയോടും ചോദിച്ച് എഴുതുക.

     
     
    എന്‍റെ മാമ്മോദീസാപ്പേര്
     
    എന്‍റെ തലതൊട്ടപ്പന്‍
     
    എന്‍റെ തലതൊട്ടമ്മ
     
     

    നമുക്ക് അനുകരിക്കാം

     

    ദൈവപുത്രനായ ഈശോയെപ്പോലെ നമുക്കും

    ദൈവമക്കളായി ജീവിക്കാം
     
    .